വീണടിഞ്ഞ ദിനങ്ങളെല്ലാം പശിമ നല്കട്ടെ- അതില്‍
നവ്യവര്ഷ ദിനങ്ങളെല്ലാം പൂ വിടര്‍ത്തട്ടെ.
വീണുപോയ വിയര്‍പ്പില്‍ നിന്നും വീര്യമുയരട്ടെ- അതില്‍
വീണ്ടുമുയരും തരുക്കളൊത്തിരി തല്പമേകട്ടെ.
വിണ്ടുണങ്ങിയ മനസ്സില്‍ വീണ്ടും പ്രണയം പെയ്യട്ടെ-അതില്‍
വീണ്ടുമൊരു പുതു നാമ്പുയര്ന്നതു പൂത്തുവിടരട്ടെ.
വ്യഥകളേറ്റ മനസ്സുവീണ്ടും പുതുമ നേടട്ടെ -അതില്‍
കഥകളേറെ നിറഞ്ഞതെല്ലാം കദനമൊഴിയട്ടെ.
വ്യഥിതമായൊരു ഭൂതകാലമതെന്തിനോര്ക്കുന്നു-ഇനി
വ്യക്തമായൊരു ഭാവിസ്വപ്നം നെഞ്ചിലേറ്റീടൂ
നെഞ്ചിലേറും നോവില്നിന്നൊരു കവിതയുണരട്ടെ
ചേതനയ്ക്കതു നവ്യമാമൊരു ശോഭ നല്കട്ടെ....
Posted by കാവലാന്‍ at 2:10 AM 4 comments
Monday, 31 December 2007
Sunday, 30 December 2007
വീണടിഞ്ഞ ദിനങ്ങളെല്ലാം പശിമ നല്കട്ടെ
വീണടിഞ്ഞ ദിനങ്ങളെല്ലാം പശിമ നല്കട്ടെ- അതില്‍
നവ്യവര്ഷ ദിനങ്ങളെല്ലാം പൂ വിടര്‍ത്തട്ടെ.
വീണുപോയ വിയര്‍പ്പില്‍ നിന്നും വീര്യമുയരട്ടെ- അതില്‍
വീണ്ടുമുയരും തരുക്കളൊത്തിരി തല്പമേകട്ടെ.
വിണ്ടുണങ്ങിയ മനസ്സില്‍ വീണ്ടും പ്രണയം പെയ്യട്ടെ-അതില്‍
വീണ്ടുമൊരു പുതു നാമ്പുയര്ന്നതു പൂത്തുവിടരട്ടെ.
വ്യഥകളേറ്റ മനസ്സുവീണ്ടും പുതുമ നേടട്ടെ -അതില്‍
കഥകളേറെ നിറഞ്ഞതെല്ലാം കദനമൊഴിയട്ടെ.
വ്യഥിതമായൊരു ഭൂതകാലമതെന്തിനോര്ക്കുന്നു-ഇനി
വ്യക്തമായൊരു ഭാവിസ്വപ്നം നെഞ്ചിലേറ്റീടൂ
നെഞ്ചിലേറും നോവില്നിന്നൊരു കവിതയുണരട്ടെ
ചേതനയ്ക്കതു നവ്യമാമൊരു ശോഭ നല്കട്ടെ....
നവ്യവര്ഷ ദിനങ്ങളെല്ലാം പൂ വിടര്‍ത്തട്ടെ.
വീണുപോയ വിയര്‍പ്പില്‍ നിന്നും വീര്യമുയരട്ടെ- അതില്‍
വീണ്ടുമുയരും തരുക്കളൊത്തിരി തല്പമേകട്ടെ.
വിണ്ടുണങ്ങിയ മനസ്സില്‍ വീണ്ടും പ്രണയം പെയ്യട്ടെ-അതില്‍
വീണ്ടുമൊരു പുതു നാമ്പുയര്ന്നതു പൂത്തുവിടരട്ടെ.
വ്യഥകളേറ്റ മനസ്സുവീണ്ടും പുതുമ നേടട്ടെ -അതില്‍
കഥകളേറെ നിറഞ്ഞതെല്ലാം കദനമൊഴിയട്ടെ.
വ്യഥിതമായൊരു ഭൂതകാലമതെന്തിനോര്ക്കുന്നു-ഇനി
വ്യക്തമായൊരു ഭാവിസ്വപ്നം നെഞ്ചിലേറ്റീടൂ
നെഞ്ചിലേറും നോവില്നിന്നൊരു കവിതയുണരട്ടെ
ചേതനയ്ക്കതു നവ്യമാമൊരു ശോഭ നല്കട്ടെ....
Labels:
കവിത
Thursday, 27 December 2007
എന്റെ വളപ്പിന്റെ വേലി
എന്റെ വളപ്പിന്റെ വേലി,
ജീവന് തുടിക്കുന്ന വേലി.
നിറമേറെയുള്ളോരു വേലി,
പുഷ്പ മണമേറെയുള്ളോരു വേലി.
അതില്‍..
ഒരുപാടുപൂക്കുന്നചെടികള്,
ഒട്ടുമേപൂക്കാത്തചെടികള്.
ഔഷധമാകുന്ന ചെടികള്‍,
വിഷമയമാകുന്ന ചെടികള്‍.
വര്‍ഷ ഹര്ഷമേറ്റുയിരുന്ന ചെടികള്‍-
വര്ഷപാതമേറ്റുലയുന്ന ചെടികള്‍.
വേനലില്‍ വാടുന്നചെടികള്-
കൊടും ചൂടിലും വാടാത്തചെടികള്.
അത്...
തുമ്പിയിരുന്നാടുമൂഞ്ഞാല്,
തുന്നാരങ്കുരുവിയുറങ്ങുന്ന തൊട്ടില്.
പുളിയനുറുമ്പിന്റെ കൂട്,
പച്ചിലപ്പാമ്പിന്റെ മേട്.
ഒരു പാടു വഴിയുള്ളെ വേലി
ഒരുപാടുകഴയുള്ള വേലി.
കുഞ്ഞിക്കളിവീടു തീര്‍ക്കാം,
ഓണത്തിന് പൂക്കളിറുക്കാം.
അയലത്തെ വീടിന് കരച്ചില് കേട്ടാല്‍,
ഓടിക്കടന്നങ്ങു ചെല്ലാം.
അതിനില്ല..
ആഴത്തിലുള്ള കിടങ്ങ്
ആയത്തിലുള്ള ചടങ്ങ്.
ആമാട പൂട്ടിട്ട ദ്വാരം,
ആയുധമേന്തിയ കാവല്‍.
മതിലതു വേണ്ട എനിക്കു,
മതിവേലിയിതൊന്നിതുമാത്രം.
ജഡമായ മതിലുകളെല്ലാം
ജൈവരീതിക്കു വിഘ്നങ്ങള്‍ തന്നെ.
ജീവന് തുടിക്കുന്ന വേലി.
നിറമേറെയുള്ളോരു വേലി,
പുഷ്പ മണമേറെയുള്ളോരു വേലി.
അതില്‍..
ഒരുപാടുപൂക്കുന്നചെടികള്,
ഒട്ടുമേപൂക്കാത്തചെടികള്.
ഔഷധമാകുന്ന ചെടികള്‍,
വിഷമയമാകുന്ന ചെടികള്‍.
വര്‍ഷ ഹര്ഷമേറ്റുയിരുന്ന ചെടികള്‍-
വര്ഷപാതമേറ്റുലയുന്ന ചെടികള്‍.
വേനലില്‍ വാടുന്നചെടികള്-
കൊടും ചൂടിലും വാടാത്തചെടികള്.
അത്...
തുമ്പിയിരുന്നാടുമൂഞ്ഞാല്,
തുന്നാരങ്കുരുവിയുറങ്ങുന്ന തൊട്ടില്.
പുളിയനുറുമ്പിന്റെ കൂട്,
പച്ചിലപ്പാമ്പിന്റെ മേട്.
ഒരു പാടു വഴിയുള്ളെ വേലി
ഒരുപാടുകഴയുള്ള വേലി.
കുഞ്ഞിക്കളിവീടു തീര്‍ക്കാം,
ഓണത്തിന് പൂക്കളിറുക്കാം.
അയലത്തെ വീടിന് കരച്ചില് കേട്ടാല്‍,
ഓടിക്കടന്നങ്ങു ചെല്ലാം.
അതിനില്ല..
ആഴത്തിലുള്ള കിടങ്ങ്
ആയത്തിലുള്ള ചടങ്ങ്.
ആമാട പൂട്ടിട്ട ദ്വാരം,
ആയുധമേന്തിയ കാവല്‍.
മതിലതു വേണ്ട എനിക്കു,
മതിവേലിയിതൊന്നിതുമാത്രം.
ജഡമായ മതിലുകളെല്ലാം
ജൈവരീതിക്കു വിഘ്നങ്ങള്‍ തന്നെ.
Labels:
കവിത
Monday, 24 December 2007
ചിറ്റാനിനെല്ല് പത്തു പറ കൃഷിചെയ്താല്‍
ചെറിയൊരു കണക്കാണ്, അക്കം ടൈപ്പുചെയ്യാനറിയില്ല ക്ഷമിച്ചേക്കണേ.
ചിറ്റാനിനെല്ല് പത്തു പറ കൃഷിചെയ്താല്‍!!! നൂറ്റിനാപ്പതു പറ ലാഭം
"ഭ്ഫ പുല്ലേ യെത്രപറ ലാഭം????"
"എഴ്തിക്കറാ കണക്ക് ലാഭത്തിന്റെ."
വിതച്ചത് = പത്തുപറ
വിളവെടുത്തത്=നൂറ്റമ്പതുപറ. ലാഭം നൂറ്റിനാല്പ്പതുപറ.
ലാഭം = എത്ര പറ?
വഴിക്കണക്കാ മറക്കണ്ട.
മെനക്കേട്+സമയം= വിളവ്
മെനക്കേട് എ = വരമ്പുകിള ഗുണം മൂന്ന് + വരമ്പുവെയ്പ്പ് ഗുണം നാല്. = ഏഴ് കൂലി + തീറ്റീം കുടീം = ആയിരത്തി മുന്നൂറ്.
മെനക്കേട് ബി = ട്രാട്ടറു പണി+വിത്തിടല്‍ = നാനൂറ്+അമ്പത്=നാനൂറ്റമ്പത്
മെനക്കേട് സി = ട്രാട്ടറുപണി+ഞാറു പറി,നടീല്‍ = ആയിരത്തിരുന്നൂറ്+ആയിരം=രണ്ടായിരത്തിരുന്നൂറ്.
മെനക്കേട് ഡി = രാസവളം + പ്രയോഗം = മുന്നൂറ്
മെനക്കേട് ഇ = വെള്ളംകൂട്ടല്കുറയ്ക്കല്,ചാഴിമരുന്നടി,വെള്ളത്തിനടിപിടി,വരമ്പിനടിപിടി,ആറ്റക്കാവല്,പന്നിക്കാവല് = ഇത്രയും/പൂജ്യം
മെനക്കേട് എഫ് = കൊയ്ത്ത് ഗുണം പന്ത്രണ്ട്+തീറ്റ,കുടി = ആയിരത്തറുന്നൂറ്.
മെനക്കേട് ജി = വണ്ടിക്കൂലി കറ്റവീട്ടിലെത്താന് = അഞ്ഞൂറ്
മെനക്കേട് എച്ച് = മെതി ഗുണം പതിനഞ്ച്+തീറ്റ,കുടി = ആയിരത്തഞ്ഞൂറ്
മെനക്കേട് ഐ = വൈക്കോലും നെല്ലും വില്ക്കല് = അതൊരൊന്നൊന്നര മെനയാ എഴുതണ്ട.
സമയം = ആറുമാസം
മൊത്തം ചെലവ് = [ {മെനക്കേട്(എ+ബി+സി+ഡി+ഇ+എഫ്+ജി+എച്ച്+ഐ)} + സമയം ] =ഏഴായിരത്തെണ്ണൂറ്റമ്പത്.
മൊത്തം വരവ് = നൂറ്റമ്പതുപറ നെല്ല് -(മുപ്പത്തഞ്ചു പറപാട്ടം+പത്തുപറവിത്ത്)=നൂറ്റഞ്ചു പറ
.
. . മൊത്തം വരവ് = നൂറ്റഞ്ചുപറ + വൈക്കോല്‍ =എട്ടുരൂപപ്രകാരം നെല്ലിന് വില കിട്ടിയത് =ആറായിരത്തെഴുന്നൂറ്റിരുപത്.
വൈക്കോലിനു കിട്ടിയത്=രണ്ടായിരം മൊത്തം എണ്ണായിരത്തെഴുന്നൂറ്റിരുപത്
ലാഭം = എണ്ണൂറ്റെഴുപത് രൂപ!!!!!!
ബോണസ്സ് = മെനക്കേട് ഇ,മെനക്കേട് ഐ,അല്ലറ ചില്ലറപരിക്ക്, പനിപിടിച്ചാശുത്രീക്കെടന്നത് മുതലായവ.
ന്നാ പ്പിന്നെ സന്തോഷത്തിനു രണ്ടെണ്ണാ വീശ്യാലോ?
ഒഴി, ഒരു തുള്ളി മറ്റവനുമിറ്റിച്ചോ.
അടി..
ബോഡി.. ഡെഡ് ബോഡി
കര്ഷകഹത്യാ...സിന്ദാബാദ്, പാലുകുടിക്കൂ,മുട്ടകഴിക്കൂ,ചിക്കനടിക്കൂ സിന്ദാബാദ്..
കര്‍ഷക ബൂര്‍ഷ്വകള്‍ തുലയട്ടേ.... മുട്ടവസന്തം വിടരട്ടേ..
ചിറ്റാനിനെല്ല് പത്തു പറ കൃഷിചെയ്താല്‍!!! നൂറ്റിനാപ്പതു പറ ലാഭം
"ഭ്ഫ പുല്ലേ യെത്രപറ ലാഭം????"
"എഴ്തിക്കറാ കണക്ക് ലാഭത്തിന്റെ."
വിതച്ചത് = പത്തുപറ
വിളവെടുത്തത്=നൂറ്റമ്പതുപറ. ലാഭം നൂറ്റിനാല്പ്പതുപറ.
ലാഭം = എത്ര പറ?
വഴിക്കണക്കാ മറക്കണ്ട.
മെനക്കേട്+സമയം= വിളവ്
മെനക്കേട് എ = വരമ്പുകിള ഗുണം മൂന്ന് + വരമ്പുവെയ്പ്പ് ഗുണം നാല്. = ഏഴ് കൂലി + തീറ്റീം കുടീം = ആയിരത്തി മുന്നൂറ്.
മെനക്കേട് ബി = ട്രാട്ടറു പണി+വിത്തിടല്‍ = നാനൂറ്+അമ്പത്=നാനൂറ്റമ്പത്
മെനക്കേട് സി = ട്രാട്ടറുപണി+ഞാറു പറി,നടീല്‍ = ആയിരത്തിരുന്നൂറ്+ആയിരം=രണ്ടായിരത്തിരുന്നൂറ്.
മെനക്കേട് ഡി = രാസവളം + പ്രയോഗം = മുന്നൂറ്
മെനക്കേട് ഇ = വെള്ളംകൂട്ടല്കുറയ്ക്കല്,ചാഴിമരുന്നടി,വെള്ളത്തിനടിപിടി,വരമ്പിനടിപിടി,ആറ്റക്കാവല്,പന്നിക്കാവല് = ഇത്രയും/പൂജ്യം
മെനക്കേട് എഫ് = കൊയ്ത്ത് ഗുണം പന്ത്രണ്ട്+തീറ്റ,കുടി = ആയിരത്തറുന്നൂറ്.
മെനക്കേട് ജി = വണ്ടിക്കൂലി കറ്റവീട്ടിലെത്താന് = അഞ്ഞൂറ്
മെനക്കേട് എച്ച് = മെതി ഗുണം പതിനഞ്ച്+തീറ്റ,കുടി = ആയിരത്തഞ്ഞൂറ്
മെനക്കേട് ഐ = വൈക്കോലും നെല്ലും വില്ക്കല് = അതൊരൊന്നൊന്നര മെനയാ എഴുതണ്ട.
സമയം = ആറുമാസം
മൊത്തം ചെലവ് = [ {മെനക്കേട്(എ+ബി+സി+ഡി+ഇ+എഫ്+ജി+എച്ച്+ഐ)} + സമയം ] =ഏഴായിരത്തെണ്ണൂറ്റമ്പത്.
മൊത്തം വരവ് = നൂറ്റമ്പതുപറ നെല്ല് -(മുപ്പത്തഞ്ചു പറപാട്ടം+പത്തുപറവിത്ത്)=നൂറ്റഞ്ചു പറ
.
. . മൊത്തം വരവ് = നൂറ്റഞ്ചുപറ + വൈക്കോല്‍ =എട്ടുരൂപപ്രകാരം നെല്ലിന് വില കിട്ടിയത് =ആറായിരത്തെഴുന്നൂറ്റിരുപത്.
വൈക്കോലിനു കിട്ടിയത്=രണ്ടായിരം മൊത്തം എണ്ണായിരത്തെഴുന്നൂറ്റിരുപത്
ലാഭം = എണ്ണൂറ്റെഴുപത് രൂപ!!!!!!
ബോണസ്സ് = മെനക്കേട് ഇ,മെനക്കേട് ഐ,അല്ലറ ചില്ലറപരിക്ക്, പനിപിടിച്ചാശുത്രീക്കെടന്നത് മുതലായവ.
ന്നാ പ്പിന്നെ സന്തോഷത്തിനു രണ്ടെണ്ണാ വീശ്യാലോ?
ഒഴി, ഒരു തുള്ളി മറ്റവനുമിറ്റിച്ചോ.
അടി..
ബോഡി.. ഡെഡ് ബോഡി
കര്ഷകഹത്യാ...സിന്ദാബാദ്, പാലുകുടിക്കൂ,മുട്ടകഴിക്കൂ,ചിക്കനടിക്കൂ സിന്ദാബാദ്..
കര്‍ഷക ബൂര്‍ഷ്വകള്‍ തുലയട്ടേ.... മുട്ടവസന്തം വിടരട്ടേ..
Labels:
കഥ
Sunday, 23 December 2007
വ്യഭിചാര ദേശസാല്‍ക്കരണ നിയമം അന്വേഷണം
ബൂലോകത്തെ അലച്ചിലില്‍ യാദൃശ്ചികമായി കണ്ടുകിട്ടിയതാണിത്. ആരോ വാശിയോടെ പണിതുതുടങ്ങി പാതിയിലുപേക്ഷിച്ചൊരു ശില്‍പ്പം പോലെ. അതിന്റെ ഭീകരസൗന്ദര്യം അതിങ്ങോട്ടെടുക്കാനെന്നെ പ്രേരിപ്പിച്ചു.
വേനലില്‍ വറ്റിയ തോട്ടിലൊലിച്ചുവന്ന മരപ്പാവയെ വീട്ടിലേയ്ക്കെടുത്തുചെന്നപ്പോള് ചന്തിക്കുരണ്ടെണ്ണം ടപേ, ടപേ ന്നു പൊട്ടിച്ചിട്ട് അമ്മ പറഞ്ഞു
"കൊണ്ട്...ട്റാ..അസത്തേ കൂടോത്രൂം കുട്ക്ക്യേം കിട്ട്യോട്ത്തന്നെ."
അടിയുടെ വേദനയും കൂടോത്രത്തിന്റെ പേടിയുമുള്പ്പെട്ട അന്നത്തെ അതേ വികാരത്തോടെ ഞാനിതിവിടെ വയ്ക്കുന്നു. മന്ത്രവാദിയെക്കാത്ത് അല്ലെങ്കില്‍ കളത്തിക്കമ്മളെക്കാത്ത്.
http://nithyapillai.blogspot.com/എന്ന ഒരു ബ്ലോഗാണ് സംഭവം. ശ്രദ്ധിക്കുക അവര്‍ പറഞ്ഞവയില്‍ ചിലത്.
(ഇടയ്ക്ക് വൈദ്യുതി ഉള്ളപ്പോള്‍, പപ്പ വീട്ടില്‍ ഇല്ലാത്തപ്പോള്‍, മമ്മി നല്ല മാനസികാവസ്ഥയിലാവുമ്പോള്‍ ഞാന്‍ കഴിയും വണ്ണം നിങ്ങള്‍ക്കൊപ്പമെത്താം. എന്റെ ആമുഖ പ്രസ്താവന വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാ ബഹുമാനപ്പെട്ട ബന്ധുക്കള്‍ക്കും നന്ദി പറയുന്നു. വീണ്ടും കാണാം. - നിത്യ)
ഇത് പുരാതനമായ
വെറുംഒരു മൃത തംബുരുവല്ല
അന്ധനായ ബധിരനായ സ്നേഹിതാ!
ഇത്... കൊതിക്കുന്ന ഹൃദയം
ചുഴറ്റുന്ന അലാതചക്രം
മിടിക്കുന്ന അലാറശ്രുതി...
ഇത് ഞാനാണെന്നറിയാന്‍
നീ...ഇനിയെത്ര തപസ്സിലുരുകണം?"
ശ്രീനാരായണഗുരുവിന്റെ യഥാര്‍ഥ പാത പിന്തുടര്‍ന്ന ഗുരു നിത്യചൈതന്യയതിയുടെ ഓര്‍മ്മയ്ക്ക് ശ്രദ്ധാഞ്ജലിയോടെ, ഭൌതികതയിലൂന്നിയ എന്റെ കാഴ്ച്ചകള്‍ ഞാന്‍ നിങ്ങളോട് പറഞ്ഞു തുടങ്ങട്ടെ.
കൗതുക വാര്‍ത്ത 2032
'വ്യഭിചാര ദേശസാല്‍ക്കരണ നിയമം പ്രാബല്യത്തില്‍'
ഇതാണ് അവരെഴുതിയ അവസാനത്തെ കുറിപ്പെന്നു തോന്നുന്നു. ആര്ക്കെങ്കിലുമറിയാമെങ്കില് പറഞ്ഞുതരിക.
ഇതാണെന്നെയീ സാഹസം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഭക്ഷണരീതി മാറ്റാനുദ്ഘോഷിക്കുന്ന മന്ത്രിമാരുള്ള ഈ നാട്ടില്‍ സമ്പാദ്യരീതിയും,ജീവിതരീതിയും മാറ്റാന്‍ നിയമം വരാന്‍ നിത്യയുദ്ധേശിച്ചത്ര വര്‍ഷമെടുക്കില്ല. പക്ഷേ അവരിത്രയും പറഞ്ഞപ്രത്യക്ഷയായെന്നു തോന്നുന്നു.
വേനലില്‍ വറ്റിയ തോട്ടിലൊലിച്ചുവന്ന മരപ്പാവയെ വീട്ടിലേയ്ക്കെടുത്തുചെന്നപ്പോള് ചന്തിക്കുരണ്ടെണ്ണം ടപേ, ടപേ ന്നു പൊട്ടിച്ചിട്ട് അമ്മ പറഞ്ഞു
"കൊണ്ട്...ട്റാ..അസത്തേ കൂടോത്രൂം കുട്ക്ക്യേം കിട്ട്യോട്ത്തന്നെ."
അടിയുടെ വേദനയും കൂടോത്രത്തിന്റെ പേടിയുമുള്പ്പെട്ട അന്നത്തെ അതേ വികാരത്തോടെ ഞാനിതിവിടെ വയ്ക്കുന്നു. മന്ത്രവാദിയെക്കാത്ത് അല്ലെങ്കില്‍ കളത്തിക്കമ്മളെക്കാത്ത്.
http://nithyapillai.blogspot.com/എന്ന ഒരു ബ്ലോഗാണ് സംഭവം. ശ്രദ്ധിക്കുക അവര്‍ പറഞ്ഞവയില്‍ ചിലത്.
(ഇടയ്ക്ക് വൈദ്യുതി ഉള്ളപ്പോള്‍, പപ്പ വീട്ടില്‍ ഇല്ലാത്തപ്പോള്‍, മമ്മി നല്ല മാനസികാവസ്ഥയിലാവുമ്പോള്‍ ഞാന്‍ കഴിയും വണ്ണം നിങ്ങള്‍ക്കൊപ്പമെത്താം. എന്റെ ആമുഖ പ്രസ്താവന വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാ ബഹുമാനപ്പെട്ട ബന്ധുക്കള്‍ക്കും നന്ദി പറയുന്നു. വീണ്ടും കാണാം. - നിത്യ)
ഇത് പുരാതനമായ
വെറുംഒരു മൃത തംബുരുവല്ല
അന്ധനായ ബധിരനായ സ്നേഹിതാ!
ഇത്... കൊതിക്കുന്ന ഹൃദയം
ചുഴറ്റുന്ന അലാതചക്രം
മിടിക്കുന്ന അലാറശ്രുതി...
ഇത് ഞാനാണെന്നറിയാന്‍
നീ...ഇനിയെത്ര തപസ്സിലുരുകണം?"
ശ്രീനാരായണഗുരുവിന്റെ യഥാര്‍ഥ പാത പിന്തുടര്‍ന്ന ഗുരു നിത്യചൈതന്യയതിയുടെ ഓര്‍മ്മയ്ക്ക് ശ്രദ്ധാഞ്ജലിയോടെ, ഭൌതികതയിലൂന്നിയ എന്റെ കാഴ്ച്ചകള്‍ ഞാന്‍ നിങ്ങളോട് പറഞ്ഞു തുടങ്ങട്ടെ.
കൗതുക വാര്‍ത്ത 2032
'വ്യഭിചാര ദേശസാല്‍ക്കരണ നിയമം പ്രാബല്യത്തില്‍'
ഇതാണ് അവരെഴുതിയ അവസാനത്തെ കുറിപ്പെന്നു തോന്നുന്നു. ആര്ക്കെങ്കിലുമറിയാമെങ്കില് പറഞ്ഞുതരിക.
ഇതാണെന്നെയീ സാഹസം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഭക്ഷണരീതി മാറ്റാനുദ്ഘോഷിക്കുന്ന മന്ത്രിമാരുള്ള ഈ നാട്ടില്‍ സമ്പാദ്യരീതിയും,ജീവിതരീതിയും മാറ്റാന്‍ നിയമം വരാന്‍ നിത്യയുദ്ധേശിച്ചത്ര വര്‍ഷമെടുക്കില്ല. പക്ഷേ അവരിത്രയും പറഞ്ഞപ്രത്യക്ഷയായെന്നു തോന്നുന്നു.
Labels:
പലവക
Saturday, 22 December 2007
ഹരിനാമ കീര്‍ത്തനം വന്നവഴി
ഓം ഹ്രീം തലമാറട്ടെ... അതെ കറുമന്റെ തലയിതാ തറുമന്റെ തലയില്‍...
ചക്രവര്‍ത്തി ആര്ത്തിമൂര്ത്തന് തിരുനാള്‍ വലിയകോയിത്തമ്പുരാന് തലയ്ക്കുകൈവച്ചുറക്കെ പള്ളിച്ചൊല്ലി...
ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല....ഇത്രയും രസിച്ചു വായിച്ച്
ഞാനാ വരികളൊന്നു കൂടി വായിച്ചു,ഒന്നായ നിന്നെയിഹ...കൊള്ളാം പലവിധത്തിലതു ഞാന്‍ പാടിനോക്കി.
ബാലരമയിലാണോ ബാലമംഗളത്തിലാണോ 'തലമാറട്ടെ' എന്ന കഥയുണ്ടായിരുന്നതെന്നു വ്യക്തമലവേണുവായിരുന്നു
കഥാകാരന്.
ചെണ്ട കൊട്ടുന്ന താളത്തില്‍, ഉരലില്‍ ഇടിക്കുന്ന താളത്തില്‍,
തീവണ്ടി പോകുന്നതാളത്തില്,സൈക്കിളില്‍ നിന്നുകൊണ്ടു കയറ്റം ചവിട്ടിക്കയറ്റുന്ന താളത്തില്‍,ചവിട്ടു നാടകത്തിന്റെ പാട്ടുതാളത്തില്‍, എന്റെ ഓരോ കാല്വയ്പ്പിന്റേയും താളത്തില്‍.! എവിടേയും സ്യൂട്ടാവുന്ന തരത്തിലെഴുതിയിരിക്കുന്ന ഈ രണ്ടുവരി ഞാന്‍ കുറേക്കാലം പാടിനടന്നു. ബാക്കി കിട്ടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു,എവിടേയുമന്വേഷിച്ചില്ല ആരും പറഞ്ഞുതന്നൂല്യ.
കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഒരുദിവസം മാതൃഭൂമിയിലെ കത്തുകള്‍ എന്ന കോളത്തില്‍ ഇതിന്റെ ബാക്കി കുറച്ചുവരികളും താഴെ 'എന്ന് ഹരിനാമകീര്ത്തനത്തില്എഴുത്തച്ച്ന് പറഞ്ഞതു പോലെ' എന്നുകണ്ടു എഴുത്തച്ചനാണണു സ്രഷ്ടാവെന്നുമനസ്സിലായി.പിന്നീട് ഗുരുവായൂരില്‍നിന്ന് പത്തു രൂപയ്ക്കു ഞാനാ പുസ്തകംവാങ്ങി,
വായിച്ചുനോക്കി. മലയാളത്തിലെ അന്‍പത്തൊന്നക്ഷരവും അക്ഷരമാലാക്രമത്തില്‍ യോജിപ്പിച്ചു വളരെ സാധാരണ പദങ്ങള്‍ കൊണ്ടു തീര്‍ത്തിരിക്കുന്ന അതെന്നെ അത്ഭുതപ്പെടുത്തി. രണ്ടാഴ്ച കൊണ്ട് ഞാനതു മുഴുവന്‍ പടിക്കുകയും ചെയ്തു.
പടിക്കേണ്ടകാര്യമൊന്നുമില്ല എങ്കിലും ഞാനതു പടിച്ചു എന്താണതിലുള്ളതെന്നറിയാന് വേണ്ടി. എനിക്കുതോന്നി ഇങ്ങനെ പലതും നമുക്കു ലഭിച്ചിട്ടില്ലെന്ന്.
ചക്രവര്‍ത്തി ആര്ത്തിമൂര്ത്തന് തിരുനാള്‍ വലിയകോയിത്തമ്പുരാന് തലയ്ക്കുകൈവച്ചുറക്കെ പള്ളിച്ചൊല്ലി...
ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല....ഇത്രയും രസിച്ചു വായിച്ച്
ഞാനാ വരികളൊന്നു കൂടി വായിച്ചു,ഒന്നായ നിന്നെയിഹ...കൊള്ളാം പലവിധത്തിലതു ഞാന്‍ പാടിനോക്കി.
ബാലരമയിലാണോ ബാലമംഗളത്തിലാണോ 'തലമാറട്ടെ' എന്ന കഥയുണ്ടായിരുന്നതെന്നു വ്യക്തമലവേണുവായിരുന്നു
കഥാകാരന്.
ചെണ്ട കൊട്ടുന്ന താളത്തില്‍, ഉരലില്‍ ഇടിക്കുന്ന താളത്തില്‍,
തീവണ്ടി പോകുന്നതാളത്തില്,സൈക്കിളില്‍ നിന്നുകൊണ്ടു കയറ്റം ചവിട്ടിക്കയറ്റുന്ന താളത്തില്‍,ചവിട്ടു നാടകത്തിന്റെ പാട്ടുതാളത്തില്‍, എന്റെ ഓരോ കാല്വയ്പ്പിന്റേയും താളത്തില്‍.! എവിടേയും സ്യൂട്ടാവുന്ന തരത്തിലെഴുതിയിരിക്കുന്ന ഈ രണ്ടുവരി ഞാന്‍ കുറേക്കാലം പാടിനടന്നു. ബാക്കി കിട്ടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു,എവിടേയുമന്വേഷിച്ചില്ല ആരും പറഞ്ഞുതന്നൂല്യ.
കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഒരുദിവസം മാതൃഭൂമിയിലെ കത്തുകള്‍ എന്ന കോളത്തില്‍ ഇതിന്റെ ബാക്കി കുറച്ചുവരികളും താഴെ 'എന്ന് ഹരിനാമകീര്ത്തനത്തില്എഴുത്തച്ച്ന് പറഞ്ഞതു പോലെ' എന്നുകണ്ടു എഴുത്തച്ചനാണണു സ്രഷ്ടാവെന്നുമനസ്സിലായി.പിന്നീട് ഗുരുവായൂരില്‍നിന്ന് പത്തു രൂപയ്ക്കു ഞാനാ പുസ്തകംവാങ്ങി,
വായിച്ചുനോക്കി. മലയാളത്തിലെ അന്‍പത്തൊന്നക്ഷരവും അക്ഷരമാലാക്രമത്തില്‍ യോജിപ്പിച്ചു വളരെ സാധാരണ പദങ്ങള്‍ കൊണ്ടു തീര്‍ത്തിരിക്കുന്ന അതെന്നെ അത്ഭുതപ്പെടുത്തി. രണ്ടാഴ്ച കൊണ്ട് ഞാനതു മുഴുവന്‍ പടിക്കുകയും ചെയ്തു.
പടിക്കേണ്ടകാര്യമൊന്നുമില്ല എങ്കിലും ഞാനതു പടിച്ചു എന്താണതിലുള്ളതെന്നറിയാന് വേണ്ടി. എനിക്കുതോന്നി ഇങ്ങനെ പലതും നമുക്കു ലഭിച്ചിട്ടില്ലെന്ന്.
Tuesday, 18 December 2007
സ്മരണയിലെ മഴ...
താഴത്തെ വളപ്പിലെ കവുങ്ങിന് തലപ്പുകള്‍ കാറ്റ് മഴവില്ലുപോലെ വള്യ്ക്കുമായിരുന്നു.കാറ്റിന്റെയാവേശത്തിനൊപ്പം പറന്ന ഉണങ്ങിയ കരിമ്പനപ്പട്ടപ്പട്ടകള് ആര്ത്തലച്ചുവീഴുന്നതുകേട്ട്, ചിറകെല്ലാമൊതുക്കി മഴ കാത്തുനില്ക്കുന്ന കോഴികള്‍ പരക്കം പായും.
അകലെ വടക്കുയര്ന്നുനില്ക്കുന്ന കുന്നുകളില്‍നിന്നു മയിലുകള്‍ അഘോഷത്തിനു ആര്‍പ്പുവിളിയോടെ തുടക്കമിടും. അതങ്ങനെ ചുറ്റും പടര്‍ന്നു പിടിച്ച് ചിലപ്പോള്‍ മുറ്റത്തെ മൂവാണ്ട്നില്നിന്നു വരെ കേള്‍ക്കും.
മയിലിനെക്കാണാന് മുറ്റത്തേയ്ക്കു പായുന്ന ഞങ്ങളെ പ്പിടിയിലൊതുക്കാന്‍ കഴിയാഞ്ഞ് അച്ഛമ്മ രണ്ടു കൈകളും എളിയില്കുത്തി അല്‍പ്പം മുന്നോട്ടാഞ്ഞുനിന്ന് ദൂരെ പണിക്കു പോയ അച്ഛനെ ഉറക്കെ വിളിക്കാന്‍ തുടങ്ങും. എല്ലാ വീടുകളില്‍ നിന്നും ഇങ്ങനെയോരോ തിക്കും തിരക്കും കേട്ടു തുടങ്ങും.
ഒരു വേനലസ്ഥമിക്കുകയാണ്.
മഴക്കാലം തുടങ്ങിയിരുന്നതു പലപ്പോഴും സന്ധ്യയ്ക്കായിരുന്നു.
ആദ്യത്തെ മഴ പെയ്യുന്ന ദിവസം ഞങ്ങള്ക്കടച്ചുപൂജ പോലെ പ്രിയപ്പെട്ടതായിരുന്നു. അന്നു സന്ധ്യാനാമം വേണ്ട,പുസ്തകം നോക്കേണ്ട, വിളക്കിലെല്ലാം മണ്ണെണ്ണയൊഴിച്ച് നേരത്തെ ചോറുണ്ട് കിടക്കാം. സന്ധ്യക്കു പെയ്യാന്‍ മറന്ന മഴ, ഊണെല്ലാം കഴിഞ്ഞു ഞങ്ങള്‍ കിടന്നുകഴിഞ്ഞാണു വരുക. തണുപ്പ് മല്ലങ്കുഴികടന്നാല് ചങ്ങലയില്‍കിടന്ന് കൈസര്‍ മുറുമുറുത്തുതുടങ്ങും അഴിച്ചുവിടാന്‍. പിന്നാലെ വേനലില്‍ കിടന്നു പൊരിഞ്ഞ ഇലകളുമായി കാറ്റു ചുറ്റിനുമോടിക്കളിക്കുന്നതുകേള്ക്കാം. ജനലയിലൂടെ ഒരുവെള്ളിവെളിച്ചം എത്തിനോക്കും,അതിന്റെ ശബ്ദത്തിനു കാതോര്‍ത്തു ഞങ്ങള്‍ ഭയത്തോടെ ചുരുണ്ടുകൂടും. കുറേ നേരത്തിനു ശേഷമൊരിടി ശബ്ദം കേള്‍ക്കാം അകലെ.അതിനിടയിലെപ്പൊഴോ മഴയെത്തിയിരിക്കും. ഇലകളുടെയും കാറ്റിന്റേയും കളിചിരിക്കിടെ മഴയൊരു കൊലുസ്സു കിലുക്കം പോലെത്തുടങ്ങി, പയ്യെപ്പയ്യെ പാണ്ടീമേളം പോലെ കൊട്ടിക്കയറും. അതിന്റെ അവരോഹണാരോഹണങ്ങളലെപ്പൊഴോ ഞങ്ങള്‍ ഉറങ്ങിത്തുടങ്ങിയിരിക്കും. നിരവധി നിറങ്ങളിലുള്ള പുതുനാമ്പുകള്‍ സ്വപ്നം കണ്ട്...
അകലെ വടക്കുയര്ന്നുനില്ക്കുന്ന കുന്നുകളില്‍നിന്നു മയിലുകള്‍ അഘോഷത്തിനു ആര്‍പ്പുവിളിയോടെ തുടക്കമിടും. അതങ്ങനെ ചുറ്റും പടര്‍ന്നു പിടിച്ച് ചിലപ്പോള്‍ മുറ്റത്തെ മൂവാണ്ട്നില്നിന്നു വരെ കേള്‍ക്കും.
മയിലിനെക്കാണാന് മുറ്റത്തേയ്ക്കു പായുന്ന ഞങ്ങളെ പ്പിടിയിലൊതുക്കാന്‍ കഴിയാഞ്ഞ് അച്ഛമ്മ രണ്ടു കൈകളും എളിയില്കുത്തി അല്‍പ്പം മുന്നോട്ടാഞ്ഞുനിന്ന് ദൂരെ പണിക്കു പോയ അച്ഛനെ ഉറക്കെ വിളിക്കാന്‍ തുടങ്ങും. എല്ലാ വീടുകളില്‍ നിന്നും ഇങ്ങനെയോരോ തിക്കും തിരക്കും കേട്ടു തുടങ്ങും.
ഒരു വേനലസ്ഥമിക്കുകയാണ്.
മഴക്കാലം തുടങ്ങിയിരുന്നതു പലപ്പോഴും സന്ധ്യയ്ക്കായിരുന്നു.
ആദ്യത്തെ മഴ പെയ്യുന്ന ദിവസം ഞങ്ങള്ക്കടച്ചുപൂജ പോലെ പ്രിയപ്പെട്ടതായിരുന്നു. അന്നു സന്ധ്യാനാമം വേണ്ട,പുസ്തകം നോക്കേണ്ട, വിളക്കിലെല്ലാം മണ്ണെണ്ണയൊഴിച്ച് നേരത്തെ ചോറുണ്ട് കിടക്കാം. സന്ധ്യക്കു പെയ്യാന്‍ മറന്ന മഴ, ഊണെല്ലാം കഴിഞ്ഞു ഞങ്ങള്‍ കിടന്നുകഴിഞ്ഞാണു വരുക. തണുപ്പ് മല്ലങ്കുഴികടന്നാല് ചങ്ങലയില്‍കിടന്ന് കൈസര്‍ മുറുമുറുത്തുതുടങ്ങും അഴിച്ചുവിടാന്‍. പിന്നാലെ വേനലില്‍ കിടന്നു പൊരിഞ്ഞ ഇലകളുമായി കാറ്റു ചുറ്റിനുമോടിക്കളിക്കുന്നതുകേള്ക്കാം. ജനലയിലൂടെ ഒരുവെള്ളിവെളിച്ചം എത്തിനോക്കും,അതിന്റെ ശബ്ദത്തിനു കാതോര്‍ത്തു ഞങ്ങള്‍ ഭയത്തോടെ ചുരുണ്ടുകൂടും. കുറേ നേരത്തിനു ശേഷമൊരിടി ശബ്ദം കേള്‍ക്കാം അകലെ.അതിനിടയിലെപ്പൊഴോ മഴയെത്തിയിരിക്കും. ഇലകളുടെയും കാറ്റിന്റേയും കളിചിരിക്കിടെ മഴയൊരു കൊലുസ്സു കിലുക്കം പോലെത്തുടങ്ങി, പയ്യെപ്പയ്യെ പാണ്ടീമേളം പോലെ കൊട്ടിക്കയറും. അതിന്റെ അവരോഹണാരോഹണങ്ങളലെപ്പൊഴോ ഞങ്ങള്‍ ഉറങ്ങിത്തുടങ്ങിയിരിക്കും. നിരവധി നിറങ്ങളിലുള്ള പുതുനാമ്പുകള്‍ സ്വപ്നം കണ്ട്...
Labels:
കഥ
Monday, 17 December 2007
ഭാരത സംസ്കാരക്ഷയ ഹേതുക്കള്‍:ബ്രാഹ്മണ്യത്തിന്റെ പങ്ക്.
ചാതുര് വര്‍ണ്ണ വ്യവസ്ഥപ്രകാരം ശരീരം,മനസ്സ്,ബുദ്ധി എന്നീ മൂന്നു ഗുണങ്ങള്‍ക്കപ്പുറം ബ്രഹ്മം എന്ന ഗുണം നേടിയവന് ബ്രഹ്മത്തോടണഞ്ഞവന് ആണു ബ്രാഹ്മണന്.അവനു ഗുരുത്വമുണ്ട് അതുകൊണ്ടവന് ഗുരുവാകാന്‍ അര്‍ഹനാണ്. ജനത്തിന്റെ അമിതഭവ്തികാന്ധകാരത്തിലേയ്ക്കു ആത്മീയപ്രകാശം ചൊരിയുന്നവന്‍. ഇതിനു പ്രതിഫലം ദക്ഷിണ. ഇവിടെവച്ചുകാര്യങ്ങള് തകിടം മറിഞ്ഞു ഫലേച്ഛുവല്ലാതെ കര്‍മ്മം ചെയ്യാന്‍ ജനത്തെയുപദേശിച്ചവന് ധനത്തിലാഗ്രഹം പെരുത്തു. ഇച്ഛാനുസരണം ഉപദേശം വേണ്ട ക്ഷത്രിയരും വൈശ്യരും ധനം നല്കി ബ്രാഹ്മണന്റെ സ്വാര്ത്ഥതാഗ്നിയില് ഹവിസ്സു പകര്‍ന്നു. അതു പടര്‍ന്നുപിടിച്ച് ഒരു ജനത തന്നെ അതില്‍ ചാമ്പലായി. ചാതുര് വര്ണ്ണവ്യവസ്ത്ഥയ്ക്കുപകരം ജാതിവ്യവസ്ത്ഥ സ്ഥാപിക്കപ്പെട്ടു.അവിടെ അധഃകൃതരെന്നൊരു വര്‍ഗ്ഗം സൃഷ്ടിക്കപ്പെട്ടു.
വിദ്യ അര്‍ഹിക്കുന്നവനു നല്‍കാതെ അവനവന്റെ തലമുറയ്ക്കുനല്കി ബ്രാഹ്മണ്യം പാരമ്പര്യസ്വത്താക്കിവച്ച ബ്രാഹ്മണരെന്നറിയപ്പെടുന്ന പൂണൂലിട്ട് കുടുമവെച്ച് വീതിയില്‍ ചന്ദനക്കുറിയിട്ട്,ആരാന്റെ ജീവിതം വടിച്ചുണ്ട് കുമ്പയും തൂക്കി അവരെയെല്ലാംഇരുട്ടിലേയ്ക്കു നയിച്ച ആ വര്‍ഗ്ഗം!. അവരാണു ഭാരതസംസ്കാരം ക്ഷയിച്ചെങ്കില് അതിനാദ്യം കാരണമൊരുക്കിയവര്. അതിനവരെ പ്രേരിപ്പിച്ചത് സ്വാര്‍ത്ഥതയെന്ന ഒരിക്കലും ശമിക്കാത്ത വികാരവും. ബ്രാഹ്മണ്യമെന്തെന്നു പോലും ചിന്തിക്കാനൊരുമ്പെടാതെ, വിദ്യയെന്തെന്നറിയാതെ ബ്രാഹ്മണനെന്നത് ഒരു വേഷം മാത്രമായി അധഃപതിച്ചു.
ആ വേഷം കെട്ടുകൊണ്ടു ജനത്തെ വിരട്ടി അവര്‍ കാര്യങ്ങള്‍ സാധിച്ചുപോന്നു. ഇപ്പൊഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പ്രിയ സുഹൃത്തുകളേ,
പ്രതികരിക്കണമെന്നില്ല.
മനസ്സിലെയൊരുപാടു ജഡ ചിന്തകളെനിക്കൊഴുക്കിവിടണം.
നവമുകുളങ്ങള്‍ക്കു മേലേയട്ടിപിടിച്ച ഈ പൊറ്റനുകളടര്ത്തിക്കളഞ്ഞില്ലെങ്കില്
കാലം എന്നെയൊരു വിഡ്ഡിവേഷമണിയിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.
വിദ്യ അര്‍ഹിക്കുന്നവനു നല്‍കാതെ അവനവന്റെ തലമുറയ്ക്കുനല്കി ബ്രാഹ്മണ്യം പാരമ്പര്യസ്വത്താക്കിവച്ച ബ്രാഹ്മണരെന്നറിയപ്പെടുന്ന പൂണൂലിട്ട് കുടുമവെച്ച് വീതിയില്‍ ചന്ദനക്കുറിയിട്ട്,ആരാന്റെ ജീവിതം വടിച്ചുണ്ട് കുമ്പയും തൂക്കി അവരെയെല്ലാംഇരുട്ടിലേയ്ക്കു നയിച്ച ആ വര്‍ഗ്ഗം!. അവരാണു ഭാരതസംസ്കാരം ക്ഷയിച്ചെങ്കില് അതിനാദ്യം കാരണമൊരുക്കിയവര്. അതിനവരെ പ്രേരിപ്പിച്ചത് സ്വാര്‍ത്ഥതയെന്ന ഒരിക്കലും ശമിക്കാത്ത വികാരവും. ബ്രാഹ്മണ്യമെന്തെന്നു പോലും ചിന്തിക്കാനൊരുമ്പെടാതെ, വിദ്യയെന്തെന്നറിയാതെ ബ്രാഹ്മണനെന്നത് ഒരു വേഷം മാത്രമായി അധഃപതിച്ചു.
ആ വേഷം കെട്ടുകൊണ്ടു ജനത്തെ വിരട്ടി അവര്‍ കാര്യങ്ങള്‍ സാധിച്ചുപോന്നു. ഇപ്പൊഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പ്രിയ സുഹൃത്തുകളേ,
പ്രതികരിക്കണമെന്നില്ല.
മനസ്സിലെയൊരുപാടു ജഡ ചിന്തകളെനിക്കൊഴുക്കിവിടണം.
നവമുകുളങ്ങള്‍ക്കു മേലേയട്ടിപിടിച്ച ഈ പൊറ്റനുകളടര്ത്തിക്കളഞ്ഞില്ലെങ്കില്
കാലം എന്നെയൊരു വിഡ്ഡിവേഷമണിയിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.
Labels:
പ്രതികരണം
Saturday, 15 December 2007
കനവിലീ കനല്മഴച്ചാറ്റല് നിലയ്ക്കില്ല
കനവിലീ കനല്മഴച്ചാറ്റല് നിലയ്ക്കില്ല
കവിതയുടെ വിങ്ങലിന്നലകള് ഞാനറിയുന്നു.
സ്വാര്‍ത്ഥമാം ചിന്തയാല്‍ ചിന്തുന്ന ചോരയില്‍
പ്രജ്ഞതന്‍ നാളങ്ങളസ്ത്ഥമിക്കുന്നുവോ.
ജീവിതമിന്നൊരു യുദ്ധമായ് തീര്‍ന്നുവോ?
ചുറ്റു മുയരുന്നൊരട്ടഹാസങ്ങളില് !
ചുറ്റുമ്പുളയുന്ന വാള്ത്തലമിന്നലില് !
കടയറ്റു വീഴുമീയാര്ത്തനാദങ്ങളില് !
എവിടെഞാന്‍ തേടണം കവിതതന്നീരടി?
നിലനില്പ്പിനടരാടുവാന് പോലുമാവാതെ,
പിന്തിരിഞ്ഞോടാതെ, കണ്ണീരണിയാതെ,
പച്ചമാസം പൂണ്ടുപോകുന്ന വാള്‍ത്തല-
പ്പസ്ഥിയില്തട്ടുമ്പോള് ഞെട്ടുവാനാവാതെ
തണലേകി നിന്നൊരാ തരുവിത്-എന്നാദര്ശം.
പഷ്പങ്ങളിന്നിതാ വീണടിഞ്ഞീടുന്നു
കവിതയുടെ ചേതനയ്ക്കന്ത്യാര്പ്പണം ചെയ്യാന്‍.
വീണൊരീ പൂക്കള്‍തന്‍ ഭാരത്താലിന്നെന്റെ
പുത്തന്‍ തളിരുകള്‍ വീണടിഞ്ഞീടുന്നു.
പുതു നാമ്പുവീണ്ടു മുയിര്ക്കുവാന് വെമ്പുന്ന-
കവിതയുടെ വിങ്ങലിന്നലകള് ഞാനറിയുന്നു.
വിങ്ങലിന്നലകള് ഞാനറിയുന്നു......
കവിതയുടെ വിങ്ങലിന്നലകള് ഞാനറിയുന്നു.
സ്വാര്‍ത്ഥമാം ചിന്തയാല്‍ ചിന്തുന്ന ചോരയില്‍
പ്രജ്ഞതന്‍ നാളങ്ങളസ്ത്ഥമിക്കുന്നുവോ.
ജീവിതമിന്നൊരു യുദ്ധമായ് തീര്‍ന്നുവോ?
ചുറ്റു മുയരുന്നൊരട്ടഹാസങ്ങളില് !
ചുറ്റുമ്പുളയുന്ന വാള്ത്തലമിന്നലില് !
കടയറ്റു വീഴുമീയാര്ത്തനാദങ്ങളില് !
എവിടെഞാന്‍ തേടണം കവിതതന്നീരടി?
നിലനില്പ്പിനടരാടുവാന് പോലുമാവാതെ,
പിന്തിരിഞ്ഞോടാതെ, കണ്ണീരണിയാതെ,
പച്ചമാസം പൂണ്ടുപോകുന്ന വാള്‍ത്തല-
പ്പസ്ഥിയില്തട്ടുമ്പോള് ഞെട്ടുവാനാവാതെ
തണലേകി നിന്നൊരാ തരുവിത്-എന്നാദര്ശം.
പഷ്പങ്ങളിന്നിതാ വീണടിഞ്ഞീടുന്നു
കവിതയുടെ ചേതനയ്ക്കന്ത്യാര്പ്പണം ചെയ്യാന്‍.
വീണൊരീ പൂക്കള്‍തന്‍ ഭാരത്താലിന്നെന്റെ
പുത്തന്‍ തളിരുകള്‍ വീണടിഞ്ഞീടുന്നു.
പുതു നാമ്പുവീണ്ടു മുയിര്ക്കുവാന് വെമ്പുന്ന-
കവിതയുടെ വിങ്ങലിന്നലകള് ഞാനറിയുന്നു.
വിങ്ങലിന്നലകള് ഞാനറിയുന്നു......
Labels:
കവിത
Monday, 10 December 2007
എന്റെ ഏകപ്രണയതീരം.
മറ്റാരുമൊരുനാളുമെത്താത്ത ചിത്തത്തിന്
വന്യഹരിത വനാന്തര ഗേഹത്തി-
ലൊരു മഞ്ഞു കുളിരോടെ,പുലരിതന്‍ ചൂടോടെ,
തെളിവാര്‍ന്ന നിറവാര്ന്നൊരേക സരോവരം!.
എന്‍ പ്രണയസരോവരം.
അവളൊന്നു വരുമെന്നു-
നിനവില്‍ കിനാക്കണ്ടെന്,
പ്രാണന് ചുരത്തിയ പുണ്യതീര്‍ത്ഥം.
ജീവിതവേനലിന് ചെങ്കനല്‍ ചൂടിലും,
വന്‍ നെടുവീര്പ്പുതന്നൂഷരക്കാറ്റിലും,
ചുടു കണ്ണുനീര്പ്പെരും മാരിതന്‍ പെയ്ത്തിലും,
ഏകാന്ത ചിത്തനായെത്തുന്നു ഞാനെന്നും
നിശ്ചല നീലിമ പൂണ്ടൊരീ-
തീരത്തൊരല്പ്പനേരം, വെറും-
കല്പിതമാര്ന്നൊരാ കാലത്തെ
ചേര്‍ത്തൊന്നു പുല്കുവാന്,
നവ്യചിത്തം തെളിയുവാന്‍.
ഓഴുക്കുനിലച്ച് ചെറുസരസ്സായ് തീര്ന്നൊരെന് പ്രണയസ്മരണയില്‍ നിന്ന്.
വന്യഹരിത വനാന്തര ഗേഹത്തി-
ലൊരു മഞ്ഞു കുളിരോടെ,പുലരിതന്‍ ചൂടോടെ,
തെളിവാര്‍ന്ന നിറവാര്ന്നൊരേക സരോവരം!.
എന്‍ പ്രണയസരോവരം.
അവളൊന്നു വരുമെന്നു-
നിനവില്‍ കിനാക്കണ്ടെന്,
പ്രാണന് ചുരത്തിയ പുണ്യതീര്‍ത്ഥം.
ജീവിതവേനലിന് ചെങ്കനല്‍ ചൂടിലും,
വന്‍ നെടുവീര്പ്പുതന്നൂഷരക്കാറ്റിലും,
ചുടു കണ്ണുനീര്പ്പെരും മാരിതന്‍ പെയ്ത്തിലും,
ഏകാന്ത ചിത്തനായെത്തുന്നു ഞാനെന്നും
നിശ്ചല നീലിമ പൂണ്ടൊരീ-
തീരത്തൊരല്പ്പനേരം, വെറും-
കല്പിതമാര്ന്നൊരാ കാലത്തെ
ചേര്‍ത്തൊന്നു പുല്കുവാന്,
നവ്യചിത്തം തെളിയുവാന്‍.
ഓഴുക്കുനിലച്ച് ചെറുസരസ്സായ് തീര്ന്നൊരെന് പ്രണയസ്മരണയില്‍ നിന്ന്.
Labels:
കവിത
Thursday, 6 December 2007
ഹിന്ദു...!
അത്രയേറെ സത്യമായതിനാല്മാത്രം പറയട്ടെ,
കണ്ണീരെന്‍ കണ്ണില്‍ നിന്നു പെയ്യാന്‍ പോലുമാവാതെവറ്റിപ്പോകുന്നു.
തൊണ്ടയിലൊരു വിലാപത്തെ ഞാന്‍ മരിക്കാന്‍ വിടുന്നു.
ഹിന്ദു...!
ആരോ പതിച്ചു നല്കിയ പേരും പേറി,
രാഷ്ട്രീയം തുന്നിയുടുപ്പിച്ച കീറക്കുപ്പായവുമായ്
സദാചാര സാമൂഹ്യ രാക്ഷസന്മാരേച്ചു കെട്ടിയ ദംഷ്ട്രകളൂം തൂക്കി
ഇനിയും ചുരത്താനിത്തിരി മുലപ്പാലും കരുതി-
മൂകമെങ്കിലുമുള്തരിപ്പോടെയവള് കാത്തിരിക്കുന്നു മക്കളെ,
അവള് ഭാരതസംസ്കാരം...
കണ്ണീരെന്‍ കണ്ണില്‍ നിന്നു പെയ്യാന്‍ പോലുമാവാതെവറ്റിപ്പോകുന്നു.
തൊണ്ടയിലൊരു വിലാപത്തെ ഞാന്‍ മരിക്കാന്‍ വിടുന്നു.
ഹിന്ദു...!
ആരോ പതിച്ചു നല്കിയ പേരും പേറി,
രാഷ്ട്രീയം തുന്നിയുടുപ്പിച്ച കീറക്കുപ്പായവുമായ്
സദാചാര സാമൂഹ്യ രാക്ഷസന്മാരേച്ചു കെട്ടിയ ദംഷ്ട്രകളൂം തൂക്കി
ഇനിയും ചുരത്താനിത്തിരി മുലപ്പാലും കരുതി-
മൂകമെങ്കിലുമുള്തരിപ്പോടെയവള് കാത്തിരിക്കുന്നു മക്കളെ,
അവള് ഭാരതസംസ്കാരം...
Labels:
പലവക
Subscribe to:
Posts (Atom)